Wednesday, November 23, 2011

ജനറേഷന്‍ ഗ്യാപ്‌.......!!

                  ച്ചയൂണും കഴിഞ്ഞു ,കുടവയറില്‍ തടവി കൊണ്ട് രവി മേനോന്‍ പതുക്കെ എഴുന്നേറ്റു. വലിയ ശബ്ദത്തില്‍ ഏമ്പക്കം വിട്ടു , നേരെ പോയി പൂമുഖത്തെ ചാരു കസേരയില്‍ മലര്‍ന്നു കിടന്നു. ഈര്‍ക്കില്‍ കൊണ്ട് പല്ലിട കുത്തി ചുറ്റുപാടും കണ്ണോടിച്ചു. ഉച്ച വെയിലിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നു, റോഡിലൊന്നും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. വെയില്‍ വക വെക്കാതെ മുറ്റത്തിന്റെ കോണിലെ പേര മര ചുവട്ടില്‍ അപ്പു മോന്‍  മണ്ണില്‍ കളിക്കുന്നുണ്ട്. ഒറ്റയ്ക്ക് സംസാരിച്ചും , പാട്ട് പാടിയും ചിരട്ടയില്‍ മണ്ണ് നിറച്ചു കളിക്കുന്ന മകനെ കണ്ടപ്പോള്‍ മേനോന്  ഓര്‍മ വന്നത് തന്റെ തന്നെ കുട്ടികാലമായിരുന്നു. 
താനും ഒറ്റക്കായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. അവധി ദിവസങ്ങളില്‍ ഇതേ മുറ്റമായിരുന്നു തന്റെയും കളിസ്ഥലം.  കൂട്ടുകാരൊക്കെ പാടത്ത് പോയി കളിക്കുമ്പോഴും,  ഈ മുറ്റം വിട്ടു പുറത്തു പോകരുതെന്ന അച്ഛന്റെ കല്പന തെറ്റിക്കാന്‍ ഭയമായിരുന്നു.  പൂമുഖത്തെ ചാരു കസേരയില്‍ ഇരിക്കുന്ന അച്ഛന്റെ കണ്ണ് വെട്ടിച്ചു പുറത്തു പോകുക എന്നതും എളുപ്പമായിരിന്നില്ല..  അച്ഛന്‍ മരിച്ചിട്ടും കസേര ഇവിടുന്നു മാറ്റാന്‍ എന്തോ മനസ്സനുവദിച്ചില്ല. ഇത് ഇവിടെ ഉള്ളപ്പോള്‍ അച്ഛന്‍ ഈ വീട്ടില്‍ ഉണ്ടെന്ന ഒരു തോന്നല്‍. താന്‍ മുറ്റത്ത്‌ കളിക്കുമ്പോള്‍ പുറം കാഴ്ചകളില്‍ മുഴുകി അച്ഛന്‍ ഇവിടെ ഇരിക്കുന്നുണ്ടാവും.. താന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതും പാടുന്നതുമൊക്കെ പറഞ്ഞു അച്ഛന്‍ കളിയാക്കുമായിരുന്നു.. ...... ............
രവി മേനോന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പാഞ്ഞു...

Tuesday, November 1, 2011

മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..


               ശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബംഗ്ലൂര്‍ സെന്‍ട്രല്‍  റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു.  പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ സാഹസികമായി കയറിപറ്റി. കാലുകുത്താന്‍ ഇടമില്ലാത്ത തിരക്ക്, പാന്‍ മസാലയുടെയും വിയര്‍പ്പിന്റെയും വൃത്തികെട്ട മണം കംബാര്‍ട്ട്മെന്റില്‍ നിറഞ്ഞു നിന്നു . ചുമലില്‍ തൂങ്ങുന്ന ബാഗ്‌ എവിടെയെങ്കിലും ഇറക്കി വച്ചില്ലെങ്കില്‍ നടുവിനേറ്റ വളവു പിന്നെ നീര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. തിരക്കിനിയടയിലൂടെ പലരുടെയും കാലില്‍ ചവിട്ടി മുന്നോട്ടു നീങ്ങി. പലരും കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ചിലര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവരുടെ ഭാഷ കന്നഡ ആയതു കൊണ്ടും , ഞാന്‍ മാന്യനായ ഒരു മലയാളി ആയതു കൊണ്ടും ഒന്നും തിരിച്ചു പറയാന്‍ നിന്നില്ല. ഇനി എന്തേലും പറഞ്ഞാല്‍ തന്നെ , എന്റെ തടി കേടാകും എന്നല്ലാതെ വേറൊന്നും സംഭവിക്കാന്‍ പോണില്ല എന്നെനിക്കു നന്നായി അറിയാം..  ബെര്‍ത്തില്‍ കിടക്കുന്ന ഒരുത്തന്റെ കാല്‍ക്കല്‍ ബാഗ് തിരുകി കയറ്റി. അവന്‍ തലയുയര്‍ത്തി കന്നടയില്‍ എന്തോ പറഞ്ഞു. '' ഡേയ്.. ജാസ്തി മാതാട് ബേഡാ'' ...  ഏതോ സിനിമയില്‍ കേട്ട ഡയലോഗ് എന്റെ ഉള്ളില്‍ നിന്നും അവനെ ലക്ഷ്യമാക്കി വന്നെങ്കിലും  ന്യുട്ടണ്‍ സാറിന്റെ പ്രതിപ്രവര്‍തന സിദ്ധാന്തം അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു,  പറയാന്‍ വന്നത് വായില്‍ തങ്ങി നിന്നു എന്ന് മാത്രമല്ല പകരം പുറത്തു വന്നത് യാചന ഭാവത്തിലുള്ള ഒരു ചിരിയും. ആ ചിരിയില്‍ അവന്‍ തണുത്തു. ''പോടാ പുല്ലേ '' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍  പിന്നെയും ഇഴഞ്ഞും തുഴഞ്ഞും കുറച്ചുകൂടി മുന്നോട്ടു പോയി. കാഴ്ചയില്‍ മലയാളികള്‍ ആണെന്ന് തോന്നിയ കുറെ ചേട്ടന്മാര്‍ ഇരിക്കുന്ന രണ്ടു സീറ്റുകളുടെ ഇടയിലേക്ക് കയറി നിന്നു.